ജസ്റ്റീസ് അരുൺ കുമാർ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഇന്ന് ചുമതല ഏൽക്കും

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റീസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എച്ച്.എൽ. ദത്തുവിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാർശ ചെയ്തത്. അരുണ്‍ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച് സമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.

ജസ്റ്റീസ് അരുണ്‍ മിശ്ര ഉൾപ്പടെ മൂന്നു പേരുടെ പേരുകളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നത്. ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മഹേഷ് മിത്തൽ കുമാർ, ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജീവ് ജയിൻ എന്നിവരെ കമ്മീഷൻ അംഗങ്ങളായി നിയമിക്കാനും യോഗം തീരുമാനിച്ചു.