റഷ്യയില്‍ 29 പേരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കാണാതായതായി

മോസ്കോ: കിഴക്കന്‍ റഷ്യയില്‍ 29 യാത്രികരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. പെട്രോപാവ്ലോവ്സ്ക്- കാംചട്സ്കിയില്‍നിന്ന് പലാനയിലേക്ക് പോയ എ.എന്‍-26 വിമാനമാണ് ഇറങ്ങാന്‍ ശ്രമിക്കുന്നതിന് മുമ്ബ് കാണാതായതായി റിപ്പോര്‍ട്ടുള്ളത്. സമുദ്രത്തില്‍ പതിച്ചതോ കല്‍ക്കരി ഖനിയില്‍ പതിച്ചതോ ആകാമെന്ന് അഭ്യൂഹങ്ങളുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ പുരോഗമിക്കുകയാണ്.

2019 ല്‍ സുഖോയ് സൂപര്‍ ജെറ്റ് വിമാനം തകര്‍ന്ന് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായത് . ആദ്യമായാണ് റഷ്യയില്‍ വിമാനം അപകടത്തില്‍പെടുന്നത്. ഇറങ്ങാന്‍ അനുവാദം തേടി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നതായി സൂചനയുണ്ട്. പിന്നാലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കാണാതായത് .