ബജറ്റ് 2022: പാർക്കുകൾക്കായി 100 കോടി, റോഡ് നിർമാണത്തിൽ റബർ മിശ്രിതം ചേർക്കുന്നതിന് 50 കോടി

തിരുവനന്തപുരം: തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേകം പരിഗണന. അഞ്ചു വര്‍ഷം കൊണ്ട് 25 പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുള്‍ക്ക് 1000 കോടി വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.കെ.എന്‍ബാലഗോപാല്‍ പറഞ്ഞു. വായ്പയ്ക്ക് പലിശ കുറവായിരിക്കും

പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴില്‍ മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക് കൊണ്ടുവരും. പാര്‍ക്കുകള്‍ക്കായി 100 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കുന്നതിന് 50 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നാളികേര വികസനത്തിന് 73 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയുമാണ് നീക്കിവെച്ചത്.

  • പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി.
  • വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാന്‍ 15 കോടി.
  • ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും.
  • ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി.
  • ഹരിതക്യാമ്ബസുകള്‍ക്കായി 5 കോടി.
  • കൊട്ടാരക്കരയില്‍ കഥകളി പഠന കേന്ദ്രം തുടങ്ങും.
  • പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചെരാനെല്ലൂരില്‍ സ്ഥാപിക്കും.
  • പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 19 കോടി രൂപ.
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആര്‍ട്ട് ഗാലറിക്കുമായി 28 കോടി.
  • സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി.
  • ചലച്ചിത്ര അക്കാദമിക്ക് 12 കോടി.
  • കെ ഡെസ്‌ക് പദ്ധതികള്‍ക്കായി 200 കോടി.
  • ദേശീയ ആരോഗ്യമിഷന് 482 കോടി.
  • ആയുര്‍വേദമിഷന് 10 കോടി.
  • പതിനായിരം ഇലക്‌ട്രിക് ഓട്ടോകള്‍ പുറത്തിറക്കാന്‍ സാമ്ബത്തിക സഹായം.
  • മലയാളം സര്‍വകലാശാല ക്യാമ്ബസ് നിര്‍മാണത്തിനും ഫണ്ട് വകയിരുത്തി.
  • സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും.
  • പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തി.പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി.
  • വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാന്‍ 15 കോടി.
  • ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും.
  • ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി.
  • ഹരിതക്യാമ്ബസുകള്‍ക്കായി 5 കോടി.
  • കൊട്ടാരക്കരയില്‍ കഥകളി പഠന കേന്ദ്രം തുടങ്ങും.
  • പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചെരാനെല്ലൂരില്‍ സ്ഥാപിക്കും.
  • പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 19 കോടി രൂപ.
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആര്‍ട്ട് ഗാലറിക്കുമായി 28 കോടി.
  • സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി.
  • ചലച്ചിത്ര അക്കാദമിക്ക് 12 കോടി.
  • കെ ഡെസ്‌ക് പദ്ധതികള്‍ക്കായി 200 കോടി.
  • ദേശീയ ആരോഗ്യമിഷന് 482 കോടി.
  • ആയുര്‍വേദമിഷന് 10 കോടി.
  • പതിനായിരം ഇലക്‌ട്രിക് ഓട്ടോകള്‍ പുറത്തിറക്കാന്‍ സാമ്ബത്തിക സഹായം.
  • മലയാളം സര്‍വകലാശാല ക്യാമ്ബസ് നിര്‍മാണത്തിനും ഫണ്ട് വകയിരുത്തി.
  • സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും.
  • പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തി.