രാജ്യത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ റിക്രൂട്ട്മെന്റ് പരാജയപ്പെടുത്തി സേന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ റിക്രൂട്ട്മെന്റ് പരാജയപ്പെടുത്തി സേന. മധ്യ കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നടത്തിയ തീവ്രവാദ റിക്രൂട്ട്മെന്റാണ് സുരക്ഷാ സേന തകര്‍ത്തത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഗന്ധര്‍ബാലിലെ നിവാസികളായ അര്‍ഷിദ് അഹ്മദ് ഖാന്‍, മജിദ് റസൂല്‍ റതര്‍, മുഹമ്മദ് ആസിഫ് നജര്‍ എന്നിവരെയാണ് സേന പിടികൂടിയത്. ഇവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു തീവ്രവാദിയായ ഫയാസ് ഖാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന തെളിവുകള്‍ സേനയിക്ക് ലഭിച്ചിട്ടുണ്ട്.

ഫയാസ് ഖാന്‍ തീവ്രവാദ റാങ്കുകളില്‍ ചേരാന്‍ ഇവരെ നിരന്തരം പ്രേരിപ്പിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ഒടുവില്‍ തന്റെ പദ്ധതിയില്‍ വിജയം നേടുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് ഫയാസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരെയും സുരക്ഷാ സ്ഥാപനങ്ങളെയും ആക്രമിക്കാനും ഇവരെ ചുമതലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യുവാക്കള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സജീവമാകുന്നതിനെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 14/15 രാത്രിയില്‍ ഗാന്‍ഡെര്‍ബാല്‍, പോലീസ്, 5 ആര്‍ആര്‍ എന്നിവരടങ്ങിയ സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയും യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവരില്‍ നിന്ന് കുറ്റകരമായ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍ കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഈ തീവ്രവാദികളുമായി ബന്ധപ്പെടുന്ന മറ്റ് യുവാക്കള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണത്തിന് തങ്ങളുടെ പാകിസ്ഥാന്‍ തീവ്രവാദികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

Leave a Reply