സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം നിരത്തിലിറക്കാം; പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പ്രത്യേക നയം പ്രഖ്യപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 15 വര്‍ഷത്തിന് ശേഷം വാണിജ്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിലിറക്കാന്‍ പാടില്ല. പുതിയ വാഹനം വാങ്ങുമ്ബോള്‍ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നയം അനുസരിച്ച്‌ വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവുകള്‍ നല്‍കും. രജിസ്‌ട്രേഷന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി 70 കേന്ദ്രങ്ങള്‍ തുടങ്ങും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയത്തിലൂടെ 10,000 കോടിയുടെ നിക്ഷേപം വരും. 35,000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.