കൃത്യം ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം കുറഞ്ഞ ബജറ്റുമായി കെ.എന്‍.ബി

തിരുവനന്തപുരം: കൃത്യം ഒരു മണിക്കൂര്‍ മാത്രം. രാവിലെ 9 മണിക്ക് ആരംഭിച്ച്‌ 10 മണിക്ക് അവസാനിച്ചു, ധനമന്ത്രി കെ.എന്‍ ബാലഗോപാലന്റെ കന്നി ബജറ്റ്. ഇതോടെ ബജറ്റ് വായനയില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റായി മാറുകയാണ് കെ.എന്‍.ബി അവതരിപ്പിച്ച ബജറ്റ്.

കോവിഡ് പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അഭിമുഖീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് കെ.എന്‍.ബി ഊന്നല്‍ നല്‍കിയത്.

അതേസമയം മുന്‍ ധനമന്ത്രി ടി.എന്‍ തോമസ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കവിത ശകലങ്ങളും, ഉദ്ധരണികളുമാല്‍ സമ്ബന്നമായിരുന്നു.

എന്നാല്‍ അത്തരത്തിലുള്ള മേമ്ബൊടികളൊന്നും ചേര്‍ക്കാതെ വളരെ ലളിതമായിരുന്നു കെ.എന്‍.ബിയുടെ കന്നി ബജറ്റ്.

തോമസ് ഐസക് ബജറ്റിലെ നിര്‍ദേശങ്ങള്‍ ഭാഗമാക്കിക്കൊണ്ടാണ് ബാലഗോപാലന്റെ ബജറ്റ് പ്രഖ്യാപനം.

16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്‌. ബജറ്റ് തയാറാക്കുമ്ബോള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ചില സംഭവവികസങ്ങളാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാന്‍ കാരണമാകുന്നത്. ബജറ്റ് പ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.