സുപ്രീംകോടതി സ്റ്റേ ; സെപ്റ്റംബര്‍ 13 വരെ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെക്കും

തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സെപ്റ്റംബര്‍ 13 വരെ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെക്കും.

13ന് കേസ് കോടതി വീണ്ടും പരിഗണിക്കുേമ്ബാള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വിശദ സത്യവാങ്മൂലം നല്‍കാനാണ് വിദ്യാഭ്യാസവകുപ്പിെന്‍റ ഇപ്പോഴത്തെ തീരുമാനം. തുടര്‍ന്നുള്ള കോടതി നിര്‍ദേശം നോക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ നടത്തിപ്പിന് അപ്രതീക്ഷിത സ്റ്റേ വരുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിക്കാതെ ഒാഫ്ലൈന്‍ പരീക്ഷ നടത്തുന്നതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം പോലും ക്ലാസ് റൂം അധ്യയനം ലഭിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം മാതൃക പരീക്ഷ നടന്നപ്പോള്‍ ഇൗ വര്‍ഷം നടത്തുന്നില്ലെന്നതും പരാതിയായി.