പത്തനംതിട്ടയിൽ 2018നു സമാനമായി കനത്തമഴ, ഡാമുകൾ തുറന്നേക്കും; വീണ്ടും പ്രളയ ഭീതി

പത്തനംതിട്ട: പത്തനംതിട്ടയില് 2018നു സമാനമായി കനത്തമഴ തുടരുന്നു.12 മണിക്കൂറിനിടെ 10 സെന്റിമീറ്റര് മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്

ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില് ക്രമാതീതമായി ജലനിരപ്പ് ഉയര്ന്നു. ഇതില് ഷട്ടറുള്ള ആനത്തോട് ഡാമില് ഇന്നലെ വൈകുന്നേരം റെഡ് അലര്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില് താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.