സീറോ മലബാർ സഭയുടെ കീരീടം

ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്‌ മാuhര്‍ ജോസഫ്‌ പൗവ്വത്തില്‍ കാലം ചെയ്തു. 93 വയസ്സായിരുന്നു. 2023 മാര്‍ച്ച്‌ 18 ഉച്ചയ്ക്ക്‌ 01:17 ന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പിതാവ്‌ ചങ്ങനാശേരി ആര്‍ച്ചുബിഷപ്സ്‌ ഹസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു . സഭാ വിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ബനഡിക്ട്‌ മാര്‍പാപ്പ സീറോമലബാര്‍ സഭയുടെ കിരീടം” എന്നു വിശേഷിപ്പിച്ച മാര്‍ പൗവ്വത്തിലിന്റെ കാലഘട്ടത്തിലാണ്‌ സിറോ മലബാര്‍ സഭയുടെ വൃക്തിത്വം വീണ്ടെടുക്കാനും തനത്‌ ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള തീഷ്ണ ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും. 1972 ലെ കോളേജ്‌ സമരം എന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന്‌ നെടുനായകത്വം വഹിച്ച്‌ അതിനെ വിജയത്തിലെത്തിക്കുവാന്‍ മാര്‍ പൗവ്വത്തിലിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്‌. യുവജന പ്രേഷിതത്വത്തിലും സീറോമലബാര്‍ സഭയുടെ ആരാധന്രക്രമ പുനരുദ്ധാരണത്തിലും പൗരസ്ത്യ പാരമ്പര്യ സംരക്ഷണത്തിലും അത്മായ ദൈവശാസ്ത്ര പരിശീലനത്തിലും വിദ്യാഭ്യാസ – ന്യൂനപക്ഷ അവകാശങ്ങളുടെ നിലനിൽപ്പിലും കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലും പിതാവ്‌ സുധീരമായ ചുവടുവയ്പുകള്‍ നടത്തി.
1930 ഓഗസ്റ്റ്‌ 14 ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ഉലഹന്നാന്‍ – മറിയക്കുട്ടി ദമ്പതികളുടെ സീമന്തപുത്രനായി ജനിച്ച മാര്‍ ജോസഫ്‌ പൗവത്തില്‍ 1962 ഒക്ടോബര്‍ 3 നാണ്‌ പൌരോഹിത്യം സ്വീകരിച്ചത്‌. 1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മ്രെതാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13 നു വത്തിക്കാനില്‍വച്ച്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന്‌ മ്രെതാഭിഷേകം സ്വീകരിച്ചു. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ പിതാവ്‌ രൂപതയുടെ അടിത്തറപാകിയ കര്‍മ്മയോഗിയായിരുന്നു. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തു. ഭാരതീയ കത്തോലിക്കാ മ്രെതാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്റെയും യുവജന കമ്മീഷന്റെയും ചെയര്‍മാന്‍. ഇന്റര്‍ ചര്‍ച്ച്‌ കണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ വിയന്ന ക്രേന്ദ്രമായ എക്യുമെനിക്കല്‍ പ്രസ്ഥാനമായ പ്രോ ഓറിയന്‍തെ ഫൌണ്ടേഷന്റെ സ്ഥിരാംഗം തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്‌. 1985 മുതല്‍ 2007 വരെ റോമില്‍ നടന്ന എല്ലാ മ്രെതാന്‍ സിനഡിന്റെയും പ്രത്യേക ക്ഷണിതാവായിരുന്നു. പൗരസ്ത്യരത്നം, സഭാതാരം, മാര്‍ത്തോമാ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പിതാവിന്റെ സാമൂഹിക പ്രതിബദ്ധത ശ്രദ്ധേയമാണ്‌. അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്‍, സ്നേഹനിവാസ്‌ എന്നീ സ്ഥാപനങ്ങളും മ്രെതാഭിഷേക രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജിവകാരുണ്യനിധിയും പിതാവ്‌ ആരംഭിച്ചു.
1964 മുതല്‍ ഒരു ദശാബ്ദക്കാലത്തോളം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. എന്‍എസ്‌എസ്‌ മുന്‍ പ്രസിഡന്റ അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സഹപാഠിയും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഗുരുവര്യനുമായിരുന്നു പിതാവ്‌. 1986 ജനുവരി 17 ന്‌ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ഭാരതം സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ അതിരൂപതയ്ക്കുള്ളില്‍ സ്വീകരിക്കുകയായിരുന്നു ആദ്യ ദൗത്യം. മ്രെതാപ്പോലീത്തന്‍ സ്ഥാനത്തുനിന്ന്‌ 2007 മാര്‍ച്ച്‌ 19ന്‌ വിരമിച്ചു.

ജീവിതരേഖ

© 1930 ഓഗസ്റ്റ്‌ 14 കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനനം

© 1962 ഒക്ടോബര്‍ 03 പൗരോഹിത്യ സ്വീകരണം

© 1964 എസ്ബി കോളജ്‌ അധ്യാപകന്‍

© 1972 ഫെബ്രുവരി 13 മ്രെതാഭിഷേകം

© 1977 ഫെപ്രുവരി 26 കാഞ്ഞിരപ്പള്ളി രൂപതാ പ്രഥമ മെത്രാന്‍

© 1986 ജനുവരി 17 ചങ്ങനാശേരി മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്‌

© 2007 മാര്‍ച്ച്‌ 19 വിരമിക്കല്‍

© 2023 മാര്‍ച്ച്‌ 18 – നിതൃതയിലേയ്ക്ക്‌

മൃതസംസ്കാര ചടങ്ങുകള്‍

മാര്‍ച്ച്‌ 21 ചൊവ്വ

© 7.00 am ചങ്ങനാശേരി അതിരൂപതാഭവനത്തില്‍ വി.കുര്‍ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും
© 9.30 am ചങ്ങനാശേരി മ്മെതാപ്പോലീത്തന്‍പള്ളിയിലേയ്ക്ക്‌ വിലാപയാത്ര, പൊതുദര്‍ശനം

മാര്‍ച്ച്‌ 22 ബുധന്‍

© 9. 30 am മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം
© 10.00 am വി.കുര്‍ബാന. നഗരി കാണിക്കല്‍, മൃതസംസ്കാരം

മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

1969ൽ മാർ മാത്യു കാവുകാട്ട്‌ പിതാവിന്റെ മൃതസംസ്കാരത്തിനു ശേഷം 54 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ചങ്ങനാശ്ശേരി നഗരം ഒരു അതിരൂപതാദ്ധ്യക്ഷന്റെ മൃതസംസ്കാര കര്‍മ്മങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്നത്‌.