പിഎസ്‌സിയും സംസ്ഥാന സർക്കാരും കേരളത്തിലെ യുവജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും നയം തിരുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽസാധ്യതകൾ ഇല്ലാതാക്കുന്ന പിഎസ്‌സിയും സംസ്ഥാന സർക്കാരും കേരളത്തിലെ യുവജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും നയം തിരുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു.
പിഎസ്‌സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. നിയമങ്ങളിലെ കാലതാമസവും റാങ്കുപട്ടിക ഒഴിവാക്കി പിൻവാതിൽ നിയമനവും ന്യായീകരിക്കാൻ സാധിക്കില്ല. കോവിഡിന്‍റെ മറവിൽ നിയമനങ്ങൾ നീട്ടിക്കൊണ്ടുപോകുന്നതും സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്നതാണ്. മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന കമ്മീഷൻ നിലപാട് അപഹാസ്യമാണ്. പിഎസ്‌സി നിലപാടുകൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിഎസ്‌സി നിയമന പ്രശ്നവുമായി ബന്ധപ്പെട്ടു സമര പരിപാടികളുമായി മുന്നോട്ട് പോകുന്ന എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപതാസമിതിക്കു കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply