സംസ്ഥാന ബജറ്റ്; മൂന്നു ദിവസത്തെ ചർച്ച ഇന്ന് മുതൽ

സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. ഡെപ്യൂട്ടി സ്പീക്കറാണ് ചര്‍ച്ച തുടങ്ങിവെക്കുക. ബജറ്റിലെ പ്രധാന പ്രഖ്യാപനമായ ഇരുപതിനായിരം കോടിയുടെ രണ്ടാം കോവി‍ഡ് പാക്കേജിനുള്ള പണം നീക്കിവെച്ചില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി ക്ഷേമപെന്‍ഷനുകളുടേത് അടക്കമുള്ള മുന്‍കാല കുടിശ്ശിക തീര്‍ക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ ധനമന്ത്രിയുടെ മറുപടി ചര്‍ച്ചക്ക് അവസാനം ഉണ്ടാകും. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.