റഷ്യന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ എട്ട് മരണം

മോസ്കോ: റഷ്യന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഏറ്റവും വലിയ വെടിവെയ്പ്പാണിത് .

പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും കുറവ് വെടിവെപ്പുണ്ടാകുന്ന സ്ഥലമാണ് റഷ്യ. സുരക്ഷയും വെടിക്കോപ്പുകളുടെ ഉയര്‍ന്ന വിലയുമാണ് ഇതിന് കാരണം.

അതെ സമയം അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹെല്‍മററ് ധരിച്ച വ്യക്തി വെടിവെപ്പിനുശേഷം കാമ്ബസിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കാമറയിലുണ്ട്. വെടിവെച്ച വിദ്യാര്‍ഥിക്കും പരിക്കേറ്റതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ .അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ആറുപേര്‍ക്ക് പരിക്കേറ്റെന്നുമാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് എട്ട് പേര്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത് .