സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ല

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ല. സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

വെള്ളത്തിന്‍റെ അളവ്

ഏതു ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതതു ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് നോക്കി വിദഗ്ധ സമിതി നിശ്ചയിക്കും. അതേസമയം, തുറക്കുന്നതിനു കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ അറിയിക്കും. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കും. പെട്ടെന്നു തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിനു സജ്ജീകരണങ്ങളുണ്ടാക്കും. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. റവന്യൂ വകുപ്പിനു പുറമെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.