നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക്‌ നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം

നൈജീരിയയിലെ തെക്കൻ നഗരമായ കടുനയിൽ ക്രിസ്ത്യാനികൾക്കു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20ൽ അധികം പേർ കൊല്ലപ്പെട്ടു.കലാപകാരികൾ അത്യാധുനിക ആയുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെടുകയും നൂറിലധികം വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. വൈകിട്ട് ഏഴു മണി മുതൽ പത്തു മണി വരെയായിരുന്നു ആക്രമണം നടന്നത്. ക്രൈസ്തവർ കൂടുതൽ താമസിക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല.