ഹാഗിയ സോഫിയക്ക് പിന്നാലെ ചോറ മ്യൂസിയവും മോസ്‌ക് ആക്കാനൊരുങ്ങി തുർക്കി

ഇസ്താംബുള്‍:പ്രശസ്തമായ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധം ഇതുവരെ കേട്ടടങ്ങിയിട്ടില്ല.വളരെയേറെ പ്രതീഷേധം ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയർന്നെങ്കിലും തുർക്കിയുടെ ഭരണാധികാരി ഏർദോഗൻ തീരുമാനം നടപ്പാക്കിയിരുന്നു. ആ സംഭവത്തിനു ശേഷം ഒരുമാസം കഴിഞ്ഞാണ് ചോറ മ്യൂസിയവും ആരാധനാലയമാക്കുന്നത്.

ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ച ചോറ മ്യൂസിയമാണ് വീണ്ടും മുസ്ലിം പള്ളിയാക്കിയത്.

കോണ്‍സ്റ്റാന്‍റിനേപ്പിളിലെ നഗര മതിലുകള്‍ക്ക് സമീപത്തെ ചോറ മ്യൂസിയം പ്രശസ്തമാണ്. വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്.
മ്യൂസിയം വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി തുറന്ന് കൊടുത്തു.

മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply