നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികൻ മോചിതനായി. ഏപ്രിൽ 11 ന് തട്ടിക്കൊണ്ടുപോയ ഫാ. മാർസെൽ ഇസു ഒനിയോച്ചയെ ബന്ദികളാക്കിയ ആയുധധാരികള്‍ പിന്നീട് വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ പോലീസ് ഫാ. ഗൊൽഗോഥാ ഘടനയിലെ മദർ തെരേസ മിഷനില്‍ സേവനം ചെയ്യുന്ന ക്ലരീഷ്യൻ മിഷ്ണറിയായ മാർസെൽ ഇസു ഒനിയോച്ചയെ എനുഗുവിനും ഓവേറിക്കും ഇടയിലുള്ള റോഡിൽ നിന്നാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
രാത്രി 7.45നു ഒക്കിഗ്വെ ലോക്കൽ ഗവൺമെന്റ് ഏരിയയില്‍വെച്ചു ഫുലാനി ഹെര്‍ഡ്സ്മാന്‍ പ്രത്യക്ഷപ്പെടുകയും ഡ്രൈവറെ പരിക്കേൽപ്പിച്ച ശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയുമായിരിന്നു. ഇമോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലക്ചറര്‍ കൂടിയാണ് ഫാ. മാർസെൽ. ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇതേ പ്രദേശത്ത് നിന്ന് ഓവർറി അതിരൂപതയി സഹായ മെത്രാന്‍ മോസസ് ചിക്വെയെ തട്ടിക്കൊണ്ടുപോയിരിന്നു.