കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ

കോവിഡ് പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആര്‍. രാജ്യത്ത് കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ സാമ്ബിളുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് ഐ.സി.എം.ആര്‍ നീക്കം. നേരത്തെ ആകെ ടെസ്റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.ആന്‍റിജന്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായ വ്യക്തിക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 10 ദിവസം വീട്ടു നിരീക്ഷണത്തില്‍ തുടര്‍ന്ന വ്യക്തിക്ക് അവസാന മൂന്ന് ദിവസവും പനിയില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്തും പരിശോധന നിര്‍ബന്ധമല്ല.ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവാവുകയും എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക് നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ചെയ്യണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിക്കുന്നു. പ്രതിദിനം 15 ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷിയാണ് ഇന്ത്യയിലെ ലബോറട്ടറികള്‍ക്ക് നിലവിലുള്ളത്. എന്നാല്‍, കോവിഡ് രോഗബാധ ലബോറട്ടറികളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്. നിലവില്‍ പല ലബോറട്ടറികളിലും ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ 72 മണിക്കൂറെങ്കിലും എടുക്കും. അതേസമയം, വ്യാപകമായി ആന്‍റിജന്‍ പരിശോധന നടത്തി രോഗവ്യാപനത്തിന് തോത് കണ്ടെത്തുകയും ഐ.സി.എം.ആറിന്‍റ ലക്ഷ്യമാണ്.