പുതിയ ഡിജിപി പാട്ടികയിൽ ഉള്ളവർക്കെതിരെ പരാതി പ്രവാഹം

 കേന്ദ്രം നല്‍കിയ മൂന്നംഗ പട്ടികയുടെ അടിസ്ഥാനത്തില്‍ പുതിയ സംസ്ഥാന പോലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി സര്‍ക്കാര്‍. സീനിയോരിറ്റി മാനദണ്ഡമാക്കി നടപടി സ്വീകരിച്ചാല്‍ സുധേഷ്കുമാര്‍ സംസ്ഥാന പോലീസ് മേധാവിയാകും. എന്നാല്‍, സംസ്ഥാനത്ത് ആദ്യമായി വനിതയെ പോലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയില്‍ രണ്ടാമതുള്ള ബി.സന്ധ്യക്കാകും അവസരം ലഭിക്കുക.

അതിനിടെ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം അനില്‍കാന്തിനായും രംഗത്തുണ്ട്. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതുമായി ബന്ധപ്പെട്ടു വിവിധ തലങ്ങളില്‍ ചര്‍ച്ചകളും സജീവമായി. സര്‍ക്കാര്‍ നയവുമായി ഒത്തുപോകാന്‍ കഴിയുന്നവര്‍ക്കാകും മുന്‍ഗണന നല്‍കുക. സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഇതിനായി പ്രത്യേക മന്ത്രിസഭായോഗവും ആലോചനയിലുണ്ട്.

ഈ മാസം 30നാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍വീസില്‍നിന്നു വിരമിക്കുന്നത്. വിരമിക്കുന്ന ദിവസം തന്നെ പുതിയ പോലീസ് മേധാവി ചുമതലയേല്‍ക്കുകയാണു പതിവ്. അങ്ങനെയെങ്കില്‍ ഒന്നോ രണ്ടോ ദിവസം മുന്‍പു പ്രത്യേക മന്ത്രിസഭ ചേര്‍ന്നു ചര്‍ച്ച ചെയ്യുന്നതും ആലോചിക്കും. പതിവു മന്ത്രിസഭ ബുധനാഴ്ചയാണു ചേരുന്നത്. മറ്റു ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ടാകും.

നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ്കുമാര്‍ 1987 ബാച്ച്‌ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഡിജിപി റാങ്കിലുള്ള സുധേഷ്കുമാറിന് 2022 ഒക്ടോബര്‍ വരെ സര്‍വീസുണ്ട്. ഫയര്‍ഫോഴ്സ് മേധാവിയായ എഡിജിപി ബി. സന്ധ്യ 1988 ബാച്ച്‌ ഉദ്യോഗസ്ഥയാണ്. 2023 മേയ് വരെ കാലാവധിയുണ്ട്. റോഡ് സുരക്ഷാ കമ്മീഷണറായ അനില്‍കാന്തിന് അടുത്ത വര്‍ഷം ജനുവരി വരെയാണു കാലാവധിയുള്ളത്.

അതിനിടെ, സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്‌സി അംഗീകരിച്ച മൂന്നു പേര്‍ക്കുമെതിരേ പോലീസ് സേനയ്ക്ക് അകത്തുനിന്നടക്കം നിരവധി പരാതികളാണു മുഖ്യമന്ത്രിക്കു ലഭിക്കുന്നത്. പരാതികള്‍ കൂടി പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക.