തൃക്കാക്കര; വിജയമുറപ്പിച്ച് യു.ഡി.എഫ്, ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം കടന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം കടന്നു.

2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 15,505 വോട്ടിനാണ് ഉമ മുന്നിലുള്ളത്. പത്താം റൗണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയാകുന്നത്.

മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തല്‍. എന്നാല്‍, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്.

ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എല്‍.ഡി.എഫിന്‍റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍നിന്നുള്ള വര്‍ധന മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍റെ ലക്ഷ്യം