ചെറുകിട ക്ഷീര- കോഴി കര്‍ഷകർക്ക് ആശ്വാസം 20പശുക്കളെയും 1000കോഴിയും വളർത്താൻ ഇനി ലൈസൻസ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര- കോഴി കര്‍ഷകരുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവുവരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് തദ്ദേശസ്ഥാപന ലൈസന്‍സ് വേണമായിരുന്നു.

ഇത് 1000 കോഴികളായി ഉയര്‍ത്തും. അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. ഇനിമുതല്‍ 20 പശുക്കളില്‍ കൂടുതലുള്ള ഫാമുകള്‍ക്ക് മാത്രം പെര്‍മിറ്റ് മതി. ഇതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

നിലവില്‍ അഞ്ച് മൃഗങ്ങളില്‍ കൂടുതലുള്ള കന്നുകാലി ഫാം, 20 എണ്ണത്തില്‍ കൂടുതലുള്ള ആട്ഫാം, അഞ്ചില്‍ കൂടുതലുള്ള പന്നിഫാം, നൂറ് പക്ഷികളില്‍ കൂടുതലുള്ള പൗള്‍ട്രിഫാം എന്നിവക്ക് പഞ്ചായത്തധികൃതരുടെ പെര്‍മിറ്റ് ആവശ്യമാണ്. 50 ആടുകള്‍ക്കും ഇളവ് അനുവദിക്കും. കെട്ടിടങ്ങളോടൊപ്പം ബയോഗ്യാസ് പ്ലാന്‍റുകള്‍ക്കും അനുമതി നല്‍കും

Leave a Reply