ഫ്രാൻസിസ് പാപ്പ ബൃഹത്തായ ദേവാലയ മണി ഗർഭഛിദ്ര അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ആശീർവദിച്ചു.

പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക്‌ അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്… ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും.

യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്…
പാപ്പ ആശീർവദിച്ച ദേവാലയമണിയിൽ ഗർഭസ്ഥ ശിശുവിന്റെ അൾട്രാ സൗണ്ട് ചിത്രവും, വാഴ്. ജർസി പോപ് യിലെസ്കോ യുടെ ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന ഉദ്ധരണിയും, പത്ത് കൽപനകളുടെ ഫലകവും വി. മത്തായിയുടെ സുവിശഷത്തിലെ നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌. (5 : 17), പുറപ്പാട് പുസ്തകത്തിലെ കൊല്ലരുത്‌. (20 : 13) എന്നീ ബൈബിൾ വചനങ്ങളും ചേർത്തിട്ടുണ്ട്…
2000 പൗണ്ട് വെങ്കലത്തിൽ തീർത്ത ദേവാലയ മണി ആഗസ്റ്റ് 26 ന് ആണ് പോളണ്ടിലെ ജാൻ ഫ്ലെൺസ്കി എന്ന ആലയിൽ ആണ് നിർമിച്ചത്.

ഏകദേശം 42 മില്യൺ അധികം കുഞ്ഞുങ്ങൾ ഒരു വർഷം ഗർഭഛദ്രത്തിന് ഇരയാകുന്നുണ്ട് എന്നാണ് കണക്ക്… നിർണായക സാഹചര്യത്തിൽ മാത്രമേ ഗർഭഛിദ്രതിന് പോളണ്ടിൽ അനുവാദം ഉള്ളൂ… ഈ മണി കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള ഒരു ഓർമപ്പെടുത്തലാണ് എന്നും ഇവർ പറഞ്ഞു.

Leave a Reply