കൊവിഡ് 19 രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി. ഇത് സംബന്ധിച്ച സര്‍ക്കര്‍ വിജഞാപനം പുറത്തിറങ്ങി. നിരീക്ഷണത്തിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നതാണ് നിയമം. ഇതിന് വൈകിട്ട് അഞ്ചു മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ പ്രത്യേക സൗകര്യമൊരുക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ കൊവിഡ് രോഗികള്‍ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും.അതിന് ശേഷം കൊവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത് കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നാണ്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ഇതിനായി പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്, കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു.
- ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യപോരാട്ടത്തിന് ഇന്ന് കിക്കോഫ്
- ഒരാളൊഴികെ എല്ലാവർക്കും കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഹിമാചൽ പ്രദേശിൽ ഒരു ഗ്രാമം