പിടി വിട്ട് വീണ്ടും കോവിഡ്,രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ന്യൂഡല്‍ഹി: അടുത്ത നാലാഴ്ച അതിനിര്‍ണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ് സാധൂകരിച്ച്‌ വീണ്ടും റെക്കോഡിട്ട് കോവിഡ് കണക്കുകള്‍. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ് ഏറ്റവും പുതിയ കണക്കുകളില്‍ രാജ്യം തൊട്ടത്. ഞായറാഴ്ച രാജ്യത്ത് 1.03 ലക്ഷം പുതിയ വൈറസ് ബാധിതരുണ്ടായിരുന്നു.

മൊത്തം വൈറസ് ബാധിതരൂടെ എണ്ണം ഇതോടെ എട്ടു ലക്ഷം കടന്നു. രണ്ടു ദിവസം മുമ്ബ് ഏഴു ലക്ഷത്തിലെത്തിയതാണ് അതിവേഗം കുതിക്കുന്നത്. 630 പേരാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. ഇതും കഴിഞ്ഞ നവംബര്‍ അഞ്ചിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണ്.

രോഗബാധ കുറഞ്ഞ് മൊത്തം കോവിഡ് രോഗികള്‍ രണ്ടു ലക്ഷമായി ചുരുങ്ങിയിടത്തുനിന്നാണ് 24 ദിവസത്തിനിടെ എട്ടു ലക്ഷത്തിലെത്തുന്നത്. മഹാരാഷ്ട്രയാണ് ഇപ്പോഴും കണക്കുകളില്‍ ഒന്നാമത്- 55,469 പേര്‍. ഞായറാഴ്ച 57,000ലെത്തിയതിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്ക്. പ്രതിദിന രോഗ ബാധയില്‍ ഏറ്റവും വലിയ വര്‍ധന ഛത്തീസ്ഗഢിലാണ്. കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പിറകിലുണ്ട്.

Leave a Reply