ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിെന്‍റ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ വ്യാഴാഴ്ച വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു. ട്രാക്ടറുകളും ഭക്ഷ്യവസ്തുക്കളും പുതപ്പും അവശ്യ സാധനങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വെച്ചുതന്നെ പൊലീസ് കര്‍ഷകരെ തടഞ്ഞു. എന്നാല്‍ പ്രതിഷേധം നേരിട്ട് കര്‍ഷകര്‍ മുന്നോട്ടുതന്നെ കുതിക്കുകയാണ്.

50,000ത്തില്‍ അധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ എത്തുമെന്ന് രണ്ട് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഹരിയാനയിലെ സോനിപത്തിലെത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. കര്‍ഷകരെ പൊലീസ് ബാരിക്കേഡുകള്‍ വെച്ച്‌ തടഞ്ഞതോടെ പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ നദിയിലെറിഞ്ഞു. ബുധനാഴ്ച വൈകിട്ട് മുതല്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഹരിയാന അതിര്‍ത്തിയില്‍ തമ്ബടിച്ചിരുന്നു. കനത്ത പൊലീസ് കാവലിലാണ് ഡല്‍ഹി.

കേന്ദ്രസര്‍ക്കാറിെന്‍റ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തിലാണ് ‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകരുടെ ആഹ്വാനം. കഴിഞ്ഞ 12- 15 മണിക്കൂറിനിടെ രാജ്യതലസ്ഥാനം കനത്ത പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്.

Leave a Reply