കഴിഞ്ഞ സെപ്റ്റംബർ 15ന് ഒരു ടൂണിഷ്യൻ അഭയാർഥിയുടെ കുത്തേറ്റു മരിച്ച ഫാ. റൊബേർത്തോ മാൽഗെസീനിക്ക് ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതി.ദരിദ്രർക്കും അഭയാർഥികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന ഫാ. മാൽഗെസീസിനി, കോമോ രൂപതയിൽ, തന്റെ പള്ളിക്കു സമീപമാണു കൊല്ലപ്പെട്ടത്. ഭവനരഹിതർക്കുവേണ്ടിയുള്ള പ്രഭാതഭക്ഷണവുമായി പോകുകയായിരുന്നു അദ്ദേഹം. പ്രതിയും അദ്ദേഹത്തിൽനിന്നു സഹായം സ്വീകരിച്ചിട്ടുള്ളയാളായിരുന്നു.മരണാനന്തരമായി ബഹുമതി നല്‍കിക്കൊണ്ടുള്ള പ്രസിഡന്റ് സെർജിയോ മത്താറെല്ലായുടെ ഉത്തരവിൽ, ഫാ. മാൽഗെസീനിയുടെ നിസ്വാർഥമായ സേവനങ്ങൾ മനുഷ്യകുടുംബത്തിന്റെ ഒരുമയ്ക്കുവേണ്ടിയുള്ള സംഭാവനകളാണെന്നു പ്രകീർത്തിച്ചു.
- അയോധ്യ വിധി സമീപകാല ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ചോദ്യങ്ങള്‍ .
- ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അവസരം സ്ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്റ്റ്